Monday, 30 December 2013

Poem: The Sound Of Panchajanya





¤ പാഞ്ചജനൃ കാഹളം ¤

നാം ഓരോരുത്തരുടെയും മരണ മണികൾ
നമ്മുടെ വീടിനടുത്തെ...

പൊന്തക്കാടുകളില് ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു.

എന്നുനാം സ്വന്തം ജീവാണുവിനെയോ അതിന്റെ
അംശത്തെയോ അഗ്നിക്കിരയാക്കുന്നുവോ..

അതേ നിമഷം നമ്മുടെ മരണമണികള്
ഉഛത്തില് മുഴങ്ങിത്തുടങ്ങുകയായി,

അവ പൊന്തക്കാടുകളുടെ ഇരുള് മറനീക്കി പടർന്ന് പന്തലിക്കും..

മരണമണിക്കുഞ്ഞുങ്ങൾ അപ്പുപ്പന്താടി പോലെ നമുക്കുചുറ്റും
സ്വഛസഞ്ചാരം നടത്തിക്കൊണ്ടിരിക്കും നാം അറിയാതെ...

തിരിച്ചറിവ് കാഴ്ച്ചയെ മറയ്ക്കും,
കൈകള് വിറയ്ക്കും,ത്വക്ക് വിശർക്കും;

ഇനിയെന്താണൊരു പോംവഴി..?

സ്വന്തക്കാരുടെയോ സഹൃദയരുടെയോ ഉൾവിളികളാകുന്ന
പഞ്ഞിക്കെട്ടുകൾ ചേർത്ത് പൊതിഞ്ഞാല്നിലയ്ക്കും ആ മണിനാദം.

കാലം പോകെ,ആ പഞ്ഞിക്കെട്ടിനും
തീയിടില്ലെന്നാരു കണ്ടു...ഹേ റാം..!

Friday, 27 December 2013

Poem: Black Light

The poem 'PARAJITHAN' is a keen view to a failed attempt to prospire.

               പരാജിതൻ
ഇന്നലെയുടെ തോൽവിയെ നെഞ്ചേറ്റുവാങ്ങി,
ഇന്നും പരാജയം കണ്മുന്നിൽനില്പൂ,
നാളെയും നിരാശയോ നെഞ്ചം പിടയുന്നു.
ഭൂതകാലവും ഭാവിയും നന്മ മാത്രം;
കണ്മുന്നിൽ മാത്രമോ കഷ്ടതകൾ.
ഈശൻ തുടിക്കുന്ന ഹൃദയം:
അതിൻ തേങ്ങലുകൾ മുഴങ്ങുന്ന കണ്ഠം,
മൃദു സ്നേഹം തുളുമ്പുന്ന കരലാളനം,
എന്നിട്ടും ഈ പാദങ്ങൾ ഇടറുന്നു;
കഠിനമാം ജീവിത പാതയിൽ.
പെറ്റുവളർത്തിയ അമ്മതൻ കണ്ണീര് ,
പോറ്റി ആളാക്കിയ അച്ഛന്റെ നൊമ്പരം,
എന്നുടെ ദൈന്യത അന്യായമത്രെ.!
വൃദ്ധജന്മങ്ങളെ ചൂഷണം ചെയ്യുന്ന;
പരാദമല്ല ഞാൻ ഹിംസ്ര ജന്തുവല് ല.
സ്നേഹം കൊതിച്ചു ഞാൻ പ്രണയാർദ്രനായി,
എന്റെ ദുഃഖങ്ങൾക്കവൾ പങ്കാളിയായി,
കുഞ്ഞു മക്കളെ നല്കിയിട്ട് അവൾ യാത്രയായി,
പൊൻ മക്കളിൽ ഞാൻ എന്റെ ഭാവിയെ കാണുന്നു.
തിന്മകള് അവരിൽ പുലരാതിരിക്കാനായ്,
ലഹരിയെ വീട്ടില്നിന്ന് ഇറക്കിവിട്ടു പിന്നെ,
ചൂതാട്ടമാം അടിമത്തം ഇല്ലായ്മ ചെയ്തു ഞാൻ.
എന്നിലെ കുറവുകള്ൾ ചാടിക്കടന്നു;
പക്ഷേ,മരണത്തിനുണ്ടോ
ഭേദം മനുഷ്യരിൽ.